നാട്ടുവഴിയോരത്തെ പൂമരച്ചില്ലയിൽ പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തു നിന്നാരെ നീ തരളമൊരു കാറ്റിന്റെ പാട്ടിലെത്തേൻമൊഴി ചാറ്റമഴ തീര്‍ന്നാലും തോരാനീര്‍മണി ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ തിരുവാതിരക്കുളിരിനലകളാല്‍ കൂടെ നീ പോരുമോ.... (നാട്ടുവഴിയോരത്തെ ....)
അരയാലിലാരോ മറഞ്ഞിരുന്നു പൊന്‍വേണുവൂതുന്ന പുലര്‍വേളയില്‍ നിറമാല ചാര്‍ത്തുന്ന കാവിലേതോ നറുചന്ദനത്തിന്റെ ഗന്ധമായ് നീ അകലെ ഒഴുകീ ഓളങ്ങള്‍ നിന്‍ നേര്‍ക്കു മൂകം ആലോലം ആലോലം ഒരു രാവില്‍ മായാതെ ഒരു നാളും തോരാതെ ഒരു ഞാറ്റുവേല തന്‍ കുടവുമായ് കൂടെ നീ പോരുമോ (നാട്ടുവഴിയോരത്തെ ....)
വരിനെല്ലു തേടും വയല്‍ക്കിളികള്‍ ചിറകാര്‍ന്നു പാറിപ്പറന്നു പോകേ ചെറുകൂട്ടിലാരോ കിനാവു കാണും വഴിനീളെപ്പൂക്കള്‍ നിരന്നു നില്‍ക്കും ഒരുനാള്‍ അണിയാന്‍ ഈറന്‍മുടിച്ചാർത്തിലാകെ പടരാനായ് വിതറാനായ് ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ തിരുവാതിരക്കുളിരിനലകളാല്‍ കൂടെ നീ പോരുമോ (നാട്ടുവഴിയോരത്തെ ....)