അനുരാഗത്തിൻ പദതാളത്തിൽ മാനസമൊരു വേദിയായ്.... മഴയായ് വന്നു പുഴയായ് മാറി നീ ഉണർന്നൊരു ഗാനമായ്... അനുരാഗത്തിൻ പദതാളത്തിൽ മാനസമൊരു വേദിയായ്.... മഴയായ് വന്നു പുഴയായ് മാറി നീ ഉണർന്നൊരു ഗാനമായ്... നീ നിലാവിൽ നീന്തി നീങ്ങും തൂവലായ് എന്നോർമ്മതോറും അഴകേ...കാതോർത്തു നിൽക്കുന്നു ഞാൻ.. അഴകേ...നിന്നാത്മതാളത്തിനായ്... അഴകേ...അഴകേ...അഴകേ...അഴകേ...ഹേയ്... ആരും പാടാത്ത പാട്ടിന്റെ ഈണമല്ലേ.. മാരിവില്ലിന്റെ തോഴിയല്ലേ... (അനുരാഗത്തിൻ...)
എന്നുമെന്നും...ഒഹോ ഹോ... എന്നുമെന്നും കനവായ് നീ നീന്തി എന്നുള്ളിൽ സുഹാസം തൂകി ആലോലം.... നീലവാനംപോലെ മോഹം പൂത്തുനിൽക്കുന്നിതാ....(2) മദജലമിളകുമി മിഴികളോ പ്രണയമിതെഴുതിയ കവിതയോ... ആരും പാടാത്ത പാട്ടിന്റെ ഈണമല്ലേ... മാരിവില്ലിന്റെ തോഴിയല്ലേ... അനുരാഗത്തിൻ പദതാളത്തിൽ മാനസമൊരു വേദിയായ്.... മഴയായ് വന്നു പുഴയായ് മാറി നീ ഉണർന്നൊരു ഗാനമായ്...
ഓ ഓ...അന്നുമിന്നും...ഓ ഓ... അന്നുമിന്നും തിരിയായ് പൂത്തു നീ ഉള്ളിൽ വിഷാദം മായ്ക്കുകീ രാവിൽ പീലിനീർത്തി നീ എൻമുന്നിൽ ആടി നിൽക്കുന്നുവോ...(2) പുതുമഴപൊഴിയുമീ വഴികളിൽ ഇളവെയിലിളകുമീ വഴികളിൽ ആരും പാടാത്ത പാട്ടിന്റെ ഈണമല്ലേ.. മാരിവില്ലിന്റെ തോഴിയല്ലേ... അനുരാഗത്തിൻ പദതാളത്തിൽ മാനസമൊരു വേദിയായ്.... മഴയായ് വന്നു പുഴയായ് മാറി നീ ഉണർന്നൊരു ഗാനമായ്...