അനാമികാ...അനാമികാ...അനാമികാ... ജന്മം കൊണ്ടേ ശാപം പേറും അനാമിക പോല്‍ ശപ്തമെന്‍ ജന്മം നിന്ദ്യമെന്‍ ജന്മം മോക്ഷമാർഗ്ഗമറിയാതുഴലും ഏകാന്തപഥികയല്ലോ..ഞാന്‍ ഏകാന്തപഥികയല്ലോ അനാമികാ...അനാമികാ...അനാമികാ..
കറുത്തപൂക്കള്‍ മാത്രം വിരിയുമീ ഊഷരഭൂവിന്നതിരിടും ചക്രവാളമേ മറുകര ശാദ്വലമോ..അവിടെ നിറമുള്ള പൂക്കളുണ്ടോ സ്നേഹപരാഗം ചൂടിയ വര്‍ണ്ണശലഭങ്ങളുണ്ടോ ദുർഗ്ഗമവീഥികള്‍ താണ്ടി വേച്ചും കിതച്ചും ഒടുവില്‍ ഞാനെത്തുമ്പോള്‍ അവിടെ ഒരുക്കി വെച്ചീടുമോ ഒരു പൊന്‍കണി എനിക്കായ് കാലം .. അനാമികാ..അനാമികാ...അനാമികാ...
ഭ്രാന്തന്‍മനസ്സുകള്‍ മാത്രം നെയ്യുമീ മരുഭൂവിന്നതിരിടും ചക്രവാളമേ മറുകര ഊർവ്വരമോ അവിടെ സ്നേഹപ്പൂമഴ പൊഴിയാറുണ്ടോ സ്വപ്നം പീലി വിടര്‍ത്തിയ കാദംബരീനടനമുണ്ടോ ഉഷ്ണവാതങ്ങളിലൂടെ ഉരുകിയുരുകി ഒടുവില്‍ ഞാനെത്തുമ്പോള്‍ അവിടെ ദാഹനീരിറ്റുവാന്‍ കാത്തുനിന്നീടുമോ സ്നേഹഗായകന്‍