വഴികള്‍ മൂടി നില്‍ക്കുന്നതു് സ്വാർത്ഥമോഹമോ പിഴച്ചുപോകും കണക്കുകള്‍ തന്‍ വലിയ പുസ്തകമോ വഴികള്‍ മൂടി നില്‍ക്കുന്നതു് സ്വാർത്ഥമോഹമോ പിഴച്ചുപോകും കണക്കുകള്‍ തന്‍ വലിയ പുസ്തകമോ.. മന്ത്രകോടിക്കസവിനുള്ളില്‍ കോര്‍ത്ത സങ്കല്പം മരിവില്ലുപോലെ വേഗം മാഞ്ഞുപോകുമ്പോള്‍ മിഥ്യയായതു സ്വപ്നമോ പൊന്‍താലിയോ ദാമ്പത്യമോ.. മനസ്സിലെ കിളിക്കൂടിനുള്ളില്‍ സ്നേഹമിന്നെവിടെ മരുനിലംപോല്‍ അന്തരംഗം പൂക്കളില്ലിവിടെ....
ദാഹമോടെ നിന്നു പാടും വേഴാമ്പലിന്‍ മോഹസഞ്ചിയില്‍ ഒരു തുള്ളി നീരു വീഴുമ്പോള്‍ ദാഹമോടെ നിന്നു പാടും വേഴാമ്പലിന്‍ മോഹസഞ്ചിയില്‍ ഒരു തുള്ളി നീരു വീഴുമ്പോള്‍ അധരമതിലതിയാര്‍ത്തിയോടെ ചേര്‍ന്നിടും നേരം മധുരഭാവമെല്ലാംപോയ് ജന്മശാപങ്ങള്‍ പോലെ തേങ്ങിനിന്നതു ഹൃദയമോ ബന്ധങ്ങളോ ദാമ്പത്യമോ... (മനസ്സിലെ കിളിക്കൂടിനുള്ളില്‍....)