ആയിരം ജന്മങ്ങൾ നേദിച്ചു നേടിയ പുണ്യജന്മമല്ലേ അകതാരിൽ കോവിലിലൊരന്തിത്തിരിയായി കൂരിരുൾ വീഴ്ത്തിയല്ലോ.. തേങ്ങലടക്കാൻ കഴിയാത്ത വേദന തന്നു നീയെങ്ങോ മറഞ്ഞു നില്പൂ..
ചിരകാലമായി പൂവിട്ടു പൂജിച്ച ദേവകളൊക്കെയും മിഴിയടച്ചു.. എന്നു ഞാൻ ഈ ഊന്നുവടിയിൽ നിന്നടർന്നൊടുങ്ങീടുമെന്നറിയില്ലാ.. പ്രളയാന്തരം ഓരാലിലമേലെ നീ ഒഴുകീടുമോ എന്റെ കണ്ണാ..
എൻ മടിത്തട്ടിൽ മയങ്ങേണ്ട മണിവർണ്ണൻ വിഭ്രാന്തി തൻ തീരത്തലയുകയോ.. സ്നേഹ പാലാഴികടഞ്ഞമ്മ പ്രാണനുമായി നീ വരുവോളം കാത്തിരിക്കും.. വഴി കണ്ണുമായ് തൃപ്പടിയിൽ കാത്തിരിക്കും…