കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ കല്യാണിയെന്നൊരു സുന്ദരിയാൾ മെല്ലെന്നെഴുന്നേറ്റു ഉമിക്കരി കൊണ്ടവൾ മുല്ലപ്പൂ പോലുള്ള പല്ലു തേച്ചു വരവായൊരുവൻ സുന്ദരമാരൻ വഴിവക്കത്തായ് വിരവോടെ നീലോല്പലമിഴിയാളെ കണ്ടു വേലിക്കരികേ നില കൊണ്ടു അഞ്ചലിൽ കത്തെഴുതി ആയിരം വാക്കെഴുതീ അരക്കിറുക്കെന്ന പോലെ ഞാൻ നടന്നൂ അടി പലതും നേടി വെച്ചൂ ആനന്ദം തേടി വന്നു അക്കരെക്കടത്തിങ്കൽ കാത്തിരുന്നു കല്ലിയാം സൗന്ദര്യറാണിയാളോ കല്ലാട്ടു വീട്ടിലെ കാമിനിയോ നിശ്ചയം നിന്നെ കിനാവു കണ്ടു ഉച്ചക്കിറുക്കു പിടിച്ചു പോയി