പകൽപ്പക്ഷി പവനുരുക്കാന്‍ വരും പുഴയുടെ വേളിക്കാലമായ്..(പകൽപ്പക്ഷി...) മഴമുത്തു ചാര്‍ത്തും മാറില്‍ കുളിര്‍ കോരിയാരോ പാടി..(മഴമുത്തു..) ചെറുക്കനും കൂട്ടരും വരണുണ്ടല്ലോ മണിത്തുമ്പിക്കുറുമ്പിയൊന്നണിഞ്ഞൊരുങ്ങു് മെല്ലെ മെല്ലെ കൊഞ്ചിക്കൊഞ്ചി കുണുങ്ങിക്കൊണ്ടോടി വാ പകൽപ്പക്ഷി പവനുരുക്കാന്‍ വരും പുഴയുടെ വേളിക്കാലമായ്.....
നിറമുള്ള ചാന്തു തൊട്ടും കസ്തൂരിമഞ്ഞള്‍ തേച്ചും അഴകോടെ വന്നു നീയെന്‍ വധുവായി മാറുവാന്‍ ഒരു കുഞ്ഞു കമ്മലിട്ടു പൊന്‍വളകള്‍ കയ്യിലിട്ടു മിഴിദീപം ഒന്നെരിഞ്ഞൂ...മലര്‍ മിഴിയിലെന്തിനോ മണിത്തിങ്കൾത്തേരിറങ്ങി പോരൂ കണിക്കൊന്നപ്പൂ വിരിക്കും പെണ്ണേ...(മണിത്തിങ്കൾ...) കിന്നാരക്കാറ്റിന്റെ പൊന്നൂഞ്ഞാല്‍പ്പടിയില്‍ ചിന്നം പിന്നം ചിരിച്ചും കൊണ്ടാടുവാൻ പകൽപ്പക്ഷി പവനുരുക്കാന്‍ വരും പുഴയുടെ വേളിക്കാലമായ്.....