കാൽ കുഴഞ്ഞു മെയ് തളർന്നു വീണുപോവുമെന്നാലും ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം കാറ്റെടുത്തെറിഞ്ഞ വിത്തു് മൂന്നിടത്തു വീണാലും മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം... (കാൽ കുഴഞ്ഞു...)
ഞാൻ കണ്ടതെന്താണോ...നീ കണ്ടതൊന്നാണോ... നാം കണ്ടതിന്നേതോ കണ്‍കെട്ടുമാവാം.. എന്തായിരുന്നാലും മണ്ണായി മാറാതെ മുന്നേറിയാരാനും പോകുമോ... ആരുമാരുമോർത്തിടാത്ത നൂറുനൂറു ജീവിതങ്ങൾ ആ വഴിക്കുമീവഴിക്കും ഓടിയോടി വീണടിഞ്ഞു പോം... ഇതാ...ഭൂമി തന്റെ അച്ചുതണ്ടിൽ ആയിരം യുഗങ്ങളായി മൂകയാനമെന്നുമേ തുടർന്നിടുന്നു വാനവീഥിയിൽ...സദാ.. സദാ..സദാ..സദാ..സദാ..സദാ.... സദാ.... (കാൽ കുഴഞ്ഞു...)
തെറിച്ചു മണ്ണിൽ വീണ വിത്തു കള്ളിമുള്ളിൽ പൂണ്ടുപോം കിളച്ച മണ്ണിൽ വീണതോ കുരുത്തു പൊന്തി വന്നുവോ... വെറുതേ...തുടരുക...ചലനമേ...തുടരുക... ഏതു വൃക്ഷമായി നാളെ മാറുമെന്നറിഞ്ഞുവോ.. ഏതു വൃക്ഷമായി നാളെ മാറുമെന്നറിഞ്ഞുവോ...സദാ... സദാ..സദാ..സദാ..സദാ..സദാ.... സദാ. (കാൽ കുഴഞ്ഞു...)