ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടിക്കാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്തു് ചായുന്ന ചിങ്കാരിക്കാറ്റുണ്ടോ....(2) ആ മാരി മുഴങ്ങിടും നേരത്തു് പായുന്ന താന്തോന്നിക്കാറ്റുണ്ടോ കൂടെ കുഴലൂതി പായണ്ടേ...തേനൂറിച്ചിടണ്ടേ കുഴലൂതി പായണ്ടേ....തേനൂറിച്ചിടണ്ടേ... പേമാരി നനഞ്ഞിടണ്ടേ.... എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്....
കൊല്ലത്തു് പോയിട്ടും ഇല്ലത്തു് പോയിട്ടും കൊല്ലങ്ങളായില്ലേ കൊച്ചിക്കു് പോയിട്ടും അച്ചിക്കു വേണ്ടങ്കിൽ കൊച്ചുങ്ങക്കാരുണ്ടേ....(2) ഹേയ് മച്ചുനാ നീയെന്റെ മച്ചാനെ കാണാതെ ഒറ്റയ്ക്കു വന്നാട്ടേ.... മച്ചുമ്പുറത്തു് നീ കച്ചമുറുക്കി നീ ഉച്ചയ്ക്കു വന്നാട്ടേ.... എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്.... (ഇല്ലിമുളം കുഴലൂതി....)
ഇന്നലെ വന്നവൻ എങ്ങാനുമീ വഴി ഇന്നുവരില്ലന്നോ ഇന്നുവരും എന്നു് ചൊന്നവനിന്നിനി എന്നു വരും എന്നോ...(2) നീ എന്റെയിളം ചുണ്ടിൽ ഊറുന്ന തേനിനായ് ഒന്നിങ്ങു വന്നാട്ടേ ഈ നിക്കണ വേളയിൽ ചുറ്റിയുരുമ്മി നീ മുത്തി നുകർന്നാട്ടേ.... എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്....
ഞാനുമുണ്ടേ പച്ചക്കരിമ്പേ.. ഇന്നുവരെ ഒറ്റയ്ക്കിരുന്നേ നിന്റെ കണ്ണിന്നേറു കണ്ടു ഞാൻ....വാടിപ്പോകുന്നേ... തേനൂറുന്നൊരെന്നഴകേ... എ ഹേഹേയ്...എ ഹേഹേയ്...എ ഹേഹേയ്.... (ഇല്ലിമുളം കുഴലൂതി....)