പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ ആരോരും കാണാതെൻ അരികെ വരാമോ അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ (പുലർമഞ്ഞു മഞ്ജിമയിലൂടെ)
ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും നിൻ നിറമുള്ള കിനാവഴകിൽ ആതിരരാവു മയങ്ങുമ്പോൾ നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ
നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം ഒറ്റയ്ക്കിവിടെയിരിക്കുമ്പോൾ ഓളക്കൈവള ഇളകുന്നോ പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ (പേരില്ലാ രാജ്യത്തെ രാജകുമാരീ)
പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ കരയില്ല കണ്ണുനീർ പോലും വിടചൊല്ലി യാത്രയായി തിങ്ങുമോര്‍മ്മകള്‍ തേങ്ങും നിമിഷം നെഞ്ചില്‍ വിതുമ്പുന്നു തനനാനാനാ നാനാ തനനാനാനാ തനാനാനാ നാനാനാനാ നാനാ