ഇരവും പകലും ഒരു മാത്രയായ് കളിയും ചിരിയും ഒരു കാവ്യമായ് തളിരും കുളിരും തരു ശാഖയിൽ വിടരും മലരിൻ മൃദുശോഭകൾ... ഒരു നിലാ വിരിയുമായ് അഴകിന്റെ രാത്രി- വന്നണഞ്ഞു താരകം നോക്കവേ... പുണരും പുതുമണം കലരും മധുകണം പുണരും പുതുമണം കലരും മധുകണം...
മറയും നാളിൽ നെടുവീർപ്പുകൾ പറയാതറിയും മനനോവുകൾ മറിയും തോണിയിൽ ഒരു വേദന മുറിയും ഹൃദയം ഒരു കാമന ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം വിരൽ തൊടുന്നിതാ സ്നേഹമായ്... (പുണരും..)