കടുക് മണിയ്ക്കൊരു കണ്ണുണ്ട്, കണ്ണിനകത്തൊരു കരടുണ്ട് കടലുണ്ടീന്നൊരു ചങ്ങായി കായ വറുത്തു കഴിഞ്ഞിട്ട് കുടമൊരു കള്ള് കുടിച്ചിട്ട് കരിമീൻ മുള്ള് കടിച്ചിട്ട് കലഹം പറയണ കവലയിൽ നിന്നൊരു കണ്ണട വാങ്ങി വരുന്നുണ്ട്
കള്ളിപ്പാല പുഞ്ചിരി പോലൊരു കണ്മഷി ആളെ കാണാനായ് കൂമ്പിയ കോന്തല മുണ്ടേൽ മുറുകിയ കൽക്കണ്ട കഥ കേൾക്കാനായ് കണ്ടൽ ചേറിൽ കാലുകൾ ചിതറി കണ്ണിൽ കായൽ തിരകളുമായ് കാലിച്ചായ കടവുകൾ താണ്ടി കൊണ്ട് പിടിച്ചു വരുന്നുണ്ട്
കഥയുടെ കടമൊരു കച്ചാങ്കാറ്റിൽ കുടയുടെ കീഴിൽ കരുതാൻ പറയുന്നവളുടെ കരളിൽ കറിവളയാടണ കടലൊടിയുന്നുണ്ട് കവിളിൽ കവരുതിരുന്നുണ്ട്.