മാരിവില്ലുകളേ മഴനൂലു കൊണ്ടു വരൂ മിഴി നീട്ടി നിൽക്കുകയായ് സാഗരം തീരകന്യകളേ തിരമാല ചാർത്തി വരൂ ചാകരക്കൊയ്ത്തിൻ ആരവം ചന്ദ്രനെന്റെ വീട്ടില് ഉമ്മറത്തു വന്നുവോ കങ്കണങ്ങൾ മൂളുമീ പാട്ടു കേട്ടു നിന്നുവോ ഈ മണൽ തരികളിൽ തൂവെയിൽ കുങ്കുമം ഓ..ഓ..ഓ..
ചിരിച്ചിത്രമെന്നും വരയ്ക്കുന്ന നാട്ടിൽ കിനാവിന്റെ തോണിയിൽ നമുക്കിന്നു പോകാം കടൽപ്പാലമേതോ കഥച്ചെപ്പിനുള്ളിൽ നിറച്ചിട്ട മുത്തുകൾ നമുക്കിന്നു വാരാം താരകങ്ങൾ കൊതിക്കുന്ന നേരം കുയിൽ ചിന്തു കേട്ടേൻ ഓ..ഓ…ഓ..ഓ..ഓ….ഓ…
തിളങ്ങുന്ന മിന്നാമിനുങ്ങിന്റെ കൂടെ കളിപ്പന്തൽ തീർത്തു നമുക്കിന്നു പാർക്കാം പളുങ്കുള്ള ചിപ്പികൾ പതുക്കെ തലോടാം നിനവിന്റെ കായലിൽ നമുക്കൊത്തു നീന്താം ചാമരങ്ങൾ വീശുന്ന നേരം മഴച്ചില്ലു വീണേൻ
മാരിവില്ലുകളേ മഴനൂലു കൊണ്ടു വരൂ മിഴി നീട്ടി നിൽക്കുകയായ് സാഗരം തീരകന്യകളേ തിരമാല ചാർത്തി വരൂ ചാകരക്കൊയ്ത്തിൻ ആരവം ചന്ദ്രനെന്റെ വീട്ടില് ഉമ്മറത്തു വന്നുവോ കങ്കണങ്ങൾ മൂളുമീ പാട്ടു കേട്ടു നിന്നുവോ ഈ മണൽ തരികളിൽ തൂവെയിൽ കുങ്കുമം ഓ..ഓ..ഓ..