മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍ പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍... (മഴകൊണ്ടു മാത്രം...)
ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി വെറുതേ പരസ്പരം നോക്കിയിരിക്കുന്നു നിറമൌന ചഷകത്തിനിരുപുറം നാം...
മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍ പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍......
സമയ കല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍ ഒരു മൌനശില്പം മെനഞ്ഞു തീർത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി ഒരു സാഗരത്തിന്‍ മിടിപ്പുമായി..
മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍ പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍......