ചെറു മറുകുള്ള മണിച്ചിപ്രാവിനു് ചെറുമണിപ്പയർ ഒരുക്കിവെച്ചിട്ടു് നറുമണമുള്ള പൂവു കൊണ്ടുവായോ... കറു കറുങ്ങനെ കറങ്ങി നിക്കണ കുറു കുറുമ്പുള്ള കുറുമ്പി തുമ്പിക്കു് കറുകവയൽച്ചെപ്പു കൊണ്ടു വായോ... ചെപ്പു കൊണ്ടു വായോ.....
മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്തു് മൊട്ടിട്ടു നിക്കണ നീ കണ്ടോ... മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്തു് മൊട്ടിട്ടു നിക്കണ നീ കണ്ടോ... മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ മാരനെ കാണുവാൻ പോയോ...(2) മെല്ലെ വന്നോരീ കാറ്റിൽ ചന്ദന- ഗന്ധം പൂശിയ രാവിൽ നിലാവിൽ..(2) ചെണ്ടുമല്ലിപ്പൂവു കൊണ്ടു വായോ... നല്ല ചന്തമുള്ള പന്തലിടാൻ വായോ...(2) (മുറ്റത്തെ മുല്ലത്തൈ..)
അണിഞ്ഞൊരുങ്ങും...നറുമുഖിയേ... ശ്രുതിനിറയും തേൻ മൊഴിയേ...(2) മഴ പൊഴിയണ ചേലോടെ ഒരുങ്ങി നിക്കണ പെണ്ണല്ലേ... മഴ പൊഴിയണ ചേലോടെ ഒരുങ്ങി നിക്കണ പെണ്ണല്ലേ... മനം നിറയണ ചിരി പൊഴിയണ കാലം കാലം നിലവിളക്കിന്റെ തെളിവൊഴുകണ നേരം നേരം...(2) (മുറ്റത്തെ മുല്ലത്തൈ..)