വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത് വിരുന്നിനെന്തിനു വന്നു ദാഹത്തിനിത്തിരി ഇള നീരു ചോദിച്ചു വാതിൽക്കലെന്തിനു നിന്നു
കാണാൻ ഒന്നു കാണാൻ എന്റെ നാണക്കുടുക്കയെ തേടി വന്നു (വീട്ടിൽ)
കരളിലൊളിച്ചു വച്ച കനകക്കിനാവുകൾ കവർന്നു കവർന്നെടുക്കാൻ വന്നു ഞാൻ വന്നു (കരളിൽ) വിടുകയില്ലിനിയെന്റെ ഖൽബിലെ കള്ളനെ വിലങ്ങു വയ്ക്കും വിടുകയില്ലിനിയെന്റെ ഖൽബിലെ കള്ളനെ വിലങ്ങു വയ്ക്കും ഞാൻ തടവിലാക്കും (വീട്ടിൽ)
മനസ്സിനകം മുഴുവൻ മധുരം വിളമ്പുവാൻ നൊയമ്പും നോറ്റിരിക്കുന്ന ബീവി പൊന്നു ബീവി (മനസ്സിൻ) തരിവളക്കൈകളാൽ മണിയറ തുറന്നെന്നെ തടവിലാക്കു(2) (വീട്ടിൽ)