തുമ്പപ്പൂവിൻ കുഞ്ഞു തുള്ളിത്തേനും തേടി വന്നല്ലോ കരുമാടി കുസൃതിക്കൂട്ടം... വാഴപ്പൂവിൻ തുമ്പിലൂറും മധുരം ഇന്നു നാടോടി തത്തേ നിൻ പാട്ടിൻ ഈണം... പൊൻവെയിൽ കളം വരച്ച അങ്കണങ്ങളിൽ മൺകുടം നിറഞ്ഞു തൂവി നാട്ടുനന്മകൾ പുഞ്ചനെൽ വരമ്പിലെത്തി വെൺപിറാവുകൾ തുമ്പിലിന്നു തുള്ളി നിന്നു മഞ്ഞുതുള്ളികൾ നാടിൻ മൺവീണയിൽ നല്ലനാളിൻ സംഗീതമായ്... (പൊൻവസന്ത....)
അല്ലിപ്പുഴയിൽ മുങ്ങി നീന്തും നേരം ഇങ്ങു് പായാരം ചൊല്ലുന്നേ ഉണ്ണിക്കനവു്... മാരിക്കുളിരിൽ മെല്ലെ നനയും നേരം അങ്ങു് കുന്നോരം കുറുകുന്നേ മകരക്കുയിലു് പൊട്ടു തൊട്ടു നൃത്തമാടും നെഞ്ചമാകെയും പട്ടുതൂവലായ് പറന്നു സ്വപ്നമാകെയും... കുങ്കുമം കുടഞ്ഞതാരു കുഞ്ഞു തെന്നലോ മേലെ വന്നു കണ്ണുചിമ്മും സ്വർണ്ണതാരമോ കാറ്റിൻ കാണാച്ചുണ്ടിൽ മേടപ്പാട്ടിൻ ഈണങ്ങളായ്... (പൊൻവസന്ത....)