മുത്തുച്ചിലങ്കകൾ ചാർത്തിയ കാമുകി ചിപ്പികൾ തേടി നടന്നു പഞ്ചവർണ്ണപ്പളുങ്കുമാലകൾ കോർത്തു കോർത്തു നടന്നു രാവും പകലും പോയതവളറിഞ്ഞില്ലാ
മാലകൾ കോർത്തെടുത്തില്ലേ മാരനു ചാർത്തിയതില്ലേ
തെക്കൻ കാറ്റിൻ തേരിലവളുടെ അരികിലവൻ വന്നപ്പോൾ കൈയിലിരുന്നൊരു മാലയുമൊപ്പം മെയ്യിലെ ചൂടും നൽകി വന്നൂ പുൽകി ചുംബനമലരുകളേകി മലരിൻ മാറിൽ ചെപ്പുകളിൽ കൈകൾ തഴുകിയതില്ലേ