മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ.. നിലാത്തിങ്കൾ പോലെ നീ വാതിൽ ചാരി നിന്നില്ലേ...(2) പുലർമഞ്ഞിൻ തുള്ളികളിൽ ഇമവെട്ടം ചാർത്തീലേ ഒരു നുള്ളു പൊന്നിതളിൽ ശലഭങ്ങൾ പാറീലേ അണിവിരലാലേ അനുരാഗം മീട്ടീലേ.... മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ.. നിലാത്തിങ്കൾ പോലെ നീ വാതിൽ ചാരി നിന്നില്ലേ...
വെയിൽ മാഞ്ഞൊരു പകലിൻ വഴിയിൽ ചിരിമുത്തുകൾ തൂകീ വാനം... കാതോരം മൂളും പാട്ടിൽ കിന്നാരം ചൊല്ലീ തെന്നൽ പവനിഴകൾ പാകിമിനുക്കി പകലോനും പാടെ മാഞ്ഞു പ്രണയത്തിൻ കാര്യം ചൊല്ലി താരകളും മിഴികളെറിഞ്ഞു ഈ രാവിൽ നീയും ഞാനും ഇതളടരാപ്പൂവുകളായി... ഈ മോഹച്ചിമിഴിന്നുള്ളിൽ മധുചഷകം തേടി നമ്മൾ... മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ.. നിലാത്തിങ്കൾ പോലെ നീ വാതിൽ ചാരി നിന്നില്ലേ...
വിരഹത്തിൻ വിത്തുവിതച്ചു് പനിമതിയും പോയി മറഞ്ഞു കഥയറിയാ കണ്ണീരോടെ കാർമുകിലും പെയ്തുതുടങ്ങി ഇഴതെറ്റിയ നോവുകളുള്ളിൽ ഉലയുന്നൊരു നെയ്ത്തിരിയായി ഇടനെഞ്ചിൻ തന്ത്രിയിലാരോ പാഴ്ശ്രുതിയിൽ തംബുരു മീട്ടി മൗനത്തിൻ ചിറകിലൊതുങ്ങി അകലത്തായ് ആരോ തേങ്ങി നിഴൽ മാഞ്ഞൊരു നേരം നോക്കി ഇതുവഴിയേ പോയി ഞാനും... (മഴക്കൊഞ്ചൽ പോലെ....)