കന്നും കരിനുകമായു് നന്നായുഴുതു നമ്മള്‍ നെന്മണിമുത്തുകളെ പിന്നിവിതച്ചു നമ്മള്‍ രാവും പകലും അതില്‍ സേവകള്‍ ചെയ്തു നമ്മള്‍ കാവലിരുന്നു കാത്തു ജീവനെപ്പോലെ നമ്മള്‍ (പണിയെടുത്തും )
പൊന്‍കതിരായനേരം കൊയ്തുമെതിച്ചു നമ്മള്‍ ചാക്കില്‍ നിറച്ചു നെല്ല് ഏറ്റിച്ചുമന്നു നമ്മള്‍ പത്തായം നിറച്ചാലും പട്ടിണി മാത്രം നമ്മള്‍ പട്ടിണിയാണോ ഫലം ഇത്ര പണിയെടുത്തും (പണിയെടുത്തും )