പൂവിനെക്കാളും പൗർണ്ണമിച്ചന്ദ്രനെക്കാളും ശോഭയാർന്നതീ പാവനകുസുമം ആരോ ആരോ ആരോ ഈ അതുല്യ സുന്ദരി ഇവളെ ഇവളെ ഈശ്വരൻ കനിഞ്ഞ പരമപാവന മറിയം ഈ കന്യാമറിയം
ദേവദൂതൻ ഗബ്രിയേൽ വന്നെത്തി നീയൊരു തനയനമ്മയാകുമെന്നോതി പരിശുദ്ധാത്മാവു തന്നെ കനിഞ്ഞേകിടും ദൈവകുമാരനു ജന്മം നൽകും മാതാവു നീ എന്നാശീർവദിച്ചു മടങ്ങി ആ ദേവദൂതൻ ആ ദേവദൂതൻ
ഔസേപ്പു മറിയത്തിൻ വിധിയോർക്കയാൽ അകം നൊന്തു കഴിയുന്നൊരാ രാത്രിയിൽ ആ രാത്രിയിൽ ആ രാത്രിയിൽ കനവിൽ ദൈവത്തിൻ വെളിച്ചമുദിച്ചുയർന്നു ഇതു ദൈവഹിതം എന്നോതിയാ പ്രകാശം
നേർവഴി ചാർത്തിക്കുവനായ് അലഞ്ഞു തളർന്നു ദമ്പതികൾ നടന്ന് നടന്നവശരായ് ബേത്‌ലഹേം നഗരത്തിൽ