നടവരമ്പോരത്തു തുമ്പികള്‍ കൊഞ്ചുന്ന കറുകപ്പൂ നുണക്കുഴിയില്‍... നനവിരല്‍ത്തുമ്പത്തെ ഇളം കുളിര്‍ കൊണ്ടു നീ തെരു തെരെ തഴുകീടുമോ..... പാതി മാഞ്ഞ മഞ്ഞള്‍ക്കുറി പോല്‍ ചാഞ്ഞു മെല്ലെ നിന്നില്‍ സൂര്യന്‍... പാതി ചാരി പൂമുഖ വാതില്‍... പായ് വിരിപ്പു പതിയെ പകലും ഇനിയും കനവില്‍ നിന്‍ ചിറകടി കേട്ടീലാ..... (വിൺമാവിന്‍ കൊമ്പില്‍ കുറുകും....)
ഇടവത്തിലന്നു നീ കുടമുല്ലക്കാടിന്‍ മടിയിലിരുന്നില്ലേ.. ഇളം തെന്നല്‍ തൊട്ടപ്പോള്‍ അടിമുടി കുളിരിട്ടു കിലുകിലെ ചിരിച്ചില്ലേ... അന്നു നിന്റെ ചുണ്ടില്‍ നിന്നും ഊര്‍ന്നു വീണ വെള്ളിക്കൊലുസ്സു് ഒന്നു കണ്ണു ചിമ്മും മുമ്പേ കന്നിമണ്ണു് കാലിലിട്ടു.. ഇനിയും നിനവില്‍ തനിയെ വരുമോ നീ..... (വിൺമാവിന്‍ കൊമ്പില്‍ കുറുകും....)