അനുരാഗസാഗര തീരത്തു പണ്ടൊരു രാജകുമാരി വിരുന്നു വന്നു...അവൾ പൊന്നമ്പിളിത്തേരിലേറി വന്നു... പ്രേമാർദ്രഗീതത്തിൻ പൊന്നോടക്കുഴലൂതി രാജകുമാരനൊരുങ്ങി നിന്നു... അവൻ അകതാരിലാനന്ദം പകർന്നു തന്നു... തരളിതയായി പുളകിതയായി കുളിരേകും പാൽനുര ചിന്നി...അവൾ പ്രേമകല്ലോലിനിയായി... അനുരാഗസാഗര തീരത്തു പണ്ടൊരു രാജകുമാരി വിരുന്നു വന്നു...അവൾ പൊന്നമ്പിളിത്തേരിലേറി വന്നു...
പ്രണയാർദ്രമാമെന്റെ മനതാരിലെന്നും അഴകേറും അരിമുല്ല പോലെ... പുഞ്ചിരി ചേർന്ന താരകം പോലെ അനുഭാവമോടെന്റെ കരളിന്റെ പൊയ്കയിൽ വിടരുന്ന തളിരാമ്പൽ പോലെ... ഞാൻ നിറവാർന്ന പൂന്തിങ്കൾ പോലെ... സ്വരമാല്യമായ് പൊൻ മണിവീണയിൽ നാം സ്വരമാല്യമായ് പൊൻ മണിവീണയിൽ നാം... മൃദുഭാവമോടിഴ ചേർന്ന നേരം നമ്മളൊന്നായ് പാടുന്ന ഗീതം... അനുരാഗസാഗര തീരത്തു പണ്ടൊരു രാജകുമാരി വിരുന്നു വന്നു...അവൾ പൊന്നമ്പിളിത്തേരിലേറി വന്നു...
തിരമാലപോലെന്റെ കരളിന്റെയുള്ളിൽ അലതല്ലുമേതോ വികാരം... നിൻ വിരിമാറിലമരുന്ന നേരം.. അകലാതെയെന്നും എൻ കരലാളനത്തിൽ പൂവഴകായ് നീ ചേർന്നു നിന്നാൽ... പ്രേമമധുവായി ഞാൻ നിന്നിലലിയാം... ഒരു ചുംബനം പ്രിയ സുഖനൊമ്പരം ഒരു ചുംബനം പ്രിയ സുഖനൊമ്പരം... നമ്മളറിയാതെ കുളിരാർന്ന നേരം ഹൃദയം പറയാതെ പാടുന്ന നിമിഷം... (അനുരാഗസാഗര തീരത്തു....)