കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോട് കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം ഞാറ്റുവേലക്കാലങ്ങളേറെ പോയ് മറഞ്ഞു ദൂരെ ഇന്നലെകൾ തൂമഞ്ഞു പോലെ മെല്ലെ മാഞ്ഞതെന്തേ എന്തെല്ലാം എന്തെല്ലാം ചൊല്ലാതെ ചൊല്ലി കണ്ണീരും പൂന്തേനും കൈമാറി നാം എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ (കണ്ടിട്ടും കണ്ടിട്ടും….)
സായംസന്ധ്യ ചായം തൂകും നീയാം വാനിൽ മെല്ലെ ചായാൻ ഓരോ യാമം താനേ പായും വേനൽ വെയിലായ് ഞാനെത്തുന്നു കാലങ്ങൾ നരവിരലെഴുതി മോഹത്തിൻ നറുമുടിയിഴയിൽ എന്നിട്ടും നാമെന്തോ തേടുന്നില്ലേ (കണ്ടിട്ടും കണ്ടിട്ടും….)
മുറ്റത്തെത്തും തെക്കൻ കാറ്റിൽ മാമ്പൂ പൂക്കും ഈറൻ ഗന്ധം ഓർമ്മക്കൊമ്പിൽ ഊഞ്ഞാലാടാം ഞാനാ കാതിൽ പാട്ടായ് മാറാം ആത്മാവിൻ ഇരുകര തഴുകി സ്നേഹത്തിൻ നിറനദിയൊഴുകി എന്നിട്ടും നാമെന്തോ തേടുന്നില്ലേ (കണ്ടിട്ടും കണ്ടിട്ടും….)