പൂനിലാവിന്‍ പട്ടുടുത്തു വന്ന ദേവീ..അഹാ...അഹാ... സ്വപ്നമണ്ഡപത്തിലേറി രാജറാണീ..അഹാ...അഹാ... കണ്ണിലെണ്ണ കാത്തുവെച്ച ദേവമോഹിനീ അഗ്നിസാക്ഷിയായി നിന്നെ താലിചാർത്തുവാൻ വാനവില്ലൊരുക്കിവെച്ച തേരിലേറി വന്നു നിന്നെ രാധയാക്കി മാറ്റിനിന്ന കാമദേവനോ.... പൂനിലാവിന്‍ പട്ടുടുത്തു വന്ന ദേവീ..അഹാ...അഹാ... സ്വപ്നമണ്ഡപത്തിലേറി രാജറാണീ..അഹാ...അഹാ...
പാരിജാതപ്പൂവുപോലെ സുന്ദരീ പാര്‍വ്വണം കൊതിച്ചുവന്ന പുഞ്ചിരീ ഗോപിമാർക്കു സ്വന്തമായ മാധവന്‍ പ്രേമഭാജനം കവര്‍ന്ന കോമളൻ സാലഭഞ്ജികേ നീ താലമേന്തി വാ സൂര്യരേണു തൂകി വെണ്ണൊളി രീതിഗൌളയായ് വിരിഞ്ഞു രാഗവല്ലരി മീട്ടി നിന്നു സ്നേഹവല്ലകി ഇവരെന്നും പ്രണയജോടിയായി നൂറുകാലം വാഴണം... മലർവാസന്തങ്ങള്‍ പോലെയെന്നും ജീവിതം പൂക്കണം.... പൂനിലാവിന്‍ പട്ടുടുത്തു വന്ന ദേവീ..അഹാ...അഹാ... സ്വപ്നമണ്ഡപത്തിലേറി രാജറാണീ..അഹാ...അഹാ...
ശാരദേന്ദു പോലെ നിന്ന ഗോപികേ ശങ്കരന്റെ പാതി മെയ് ഗൗരി നീ ദേവശില്പി തീർത്തുവെച്ച ശില്പമോ ദേവദാരു പോലൊരുങ്ങി നില്‍ക്കയോ ചാമരങ്ങളായി നിന്നെ വീശിനില്‍ക്കുവാന്‍ കാറ്റു മെല്ലെ താഴെ വന്നുവോ കോടമഞ്ഞിലെ നൂറു വര്‍ണ്ണരാജികള്‍ മന്ത്രകോടി നെയ്തു തന്നുവോ നീ എന്നും വീടിന്‍ ഐശ്വര്യത്തിന്‍ ദീപം പോല്‍ വിളങ്ങണം ഇനി എന്നും സ്നേഹചുംബനത്താല്‍ ചന്ദനം നീ ഏകണം..... (പൂനിലാവിന്‍ ......)