ഇളം വെയിൽ തലോടവേ തുടങ്ങുമീ സമാഗമം നിലാമഴ വരുമ്പൊഴും തുടർന്നിടും പ്രിയോത്സവം... പിരിഞ്ഞുപോവില്ലൊരിയ്ക്കലും....മിഴിയടഞ്ഞാലും... മെയ് ദൂരെ ദൂരെയാവുമ്പോഴും....ദൂരെയാവുമ്പോഴും.... ഉള്ളങ്ങൾ തമ്മിൽ സ്വപ്നം തോറും കൈകോർക്കും...
ഓർക്കാതെ പെയ്ത മഴ നേരം പറയാതെയെന്റെ കുടയാവാൻ നീ വന്നതോർത്തെൻ കൺനിറഞ്ഞു കൂട്ടുകാരാ... നീയെനിയ്ക്കെന്നുമെല്ലാം തന്നു... കണ്ണിമയ്ക്കാതെ കാവൽ നിന്നു... നീ വിളിയ്ക്കാതുണർന്നില്ലല്ലോ ഞാൻ...ഇന്നോളം...
കണ്ടില്ല നേരിലെന്നാലും മനസ്സിന്റെ താളമുടനീളം ഞാൻ കേട്ടുവെന്നും നിന്റെ നാദം കൂട്ടുകാരാ... നെഞ്ചിടിപ്പുള്ള കാലത്തോളം നിമിഷമാകുന്ന മുത്തിൻ മീതെ... സൌഹൃദത്തിന്റെ ചിത്രം കൊത്തും നാം....ചേലോടെ....
(വരികൾ ലഭിച്ചതു് രചയിതാവു് സന്തോഷ് വർമ്മയിൽ നിന്നു്)