മദന വനദേവിയോ മധുചന്ദ്രലേഖയോ ഹൃദയവധുവായ് നീ പോരുമോ... നനവാർന്ന ചുണ്ടിലെ....മധുരം പകർന്നു നീ പ്രണയവതിയായ് നീ ചേരുമോ... ആലിംഗനങ്ങളിൽ മിഴികൂമ്പി നിൽക്കവേ ആത്മാവിലായിരം കുടമുല്ല പൂക്കവേ... മദന വനദേവിയോ മധുചന്ദ്രലേഖയോ ഹൃദയവധുവായ് നീ പോരുമോ...
കാമദേവനഴകാർന്നു വന്നു മലരമ്പു തന്ന രാവിൽ മാറിൽ എന്റെ മണിമാറിൽ നിന്റെ ചുടുശ്വാസരോമഹർഷം താഴ്‌വാരമാകെയേതോ പൂവാക പൂത്ത ഗന്ധം ഒത്തുചേർന്നു നമ്മളിന്നു തരളം തനുവിൽ... മദന വനദേവിയോ മധുചന്ദ്രലേഖയോ ഹൃദയവധുവായ് നീ പോരുമോ...
കാട്ടുമുല്ലയൊരു പാട്ടുപാടി വരുമീ വസന്ത നദിയിൽ നീന്തിവന്ന ചെറു മോഹഹംസമിണചേർന്ന നീലരാവിൽ ഞാനെന്റെ സ്നേഹമാകെ നിൻ മാറിലാകെ ചാർത്തും രാഗമായി താളമായി പടരുക പ്രിയനേ....
മദന വനദേവിയോ മധുചന്ദ്രലേഖയോ ഹൃദയവധുവായ് നീ പോരുമോ... ആലിംഗനങ്ങളിൽ മിഴികൂമ്പി നിൽക്കവേ ആത്മാവിലായിരം കുടമുല്ല പൂക്കവേ മദന വനദേവിയോ മധുചന്ദ്രലേഖയോ ഹൃദയവധുവായ് നീ പോരുമോ...