മിന്നുന്നുണ്ടേ മുല്ല പോലെ കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ കൂടെ നീയില്ലാതെയായാൽ നൂറായ് നുറുങ്ങിടും കണ്ണാടിയാണു ഞാൻ
പൊന്നുതിരും സന്ധ്യകളിൽ എന്നെതിരെ നീ വരവേ അനുരാഗമെന്നുള്ളം കട്ടെടുത്തില്ലേ വാക്കിൽ നീ മിണ്ടാതെ കാത്തതും നോക്കിൽ തൂകുന്നിന്നു താനേ ഇനിയെൻ നീലാകാശമാകുമോ ഞാനോ മേഘങ്ങളായ് അലയാമതില്ല ഓ…ഹോ..ഹോ…. തെന്നുന്നെന്തേ സ്വർണ്ണമീനേ കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ കൂടെ നീയില്ലാതെയായാൽ നൂറായ് നുറുങ്ങിടും കണ്ണാടിയാണു ഞാൻ
മഞ്ഞലിയും രാവുകളെ തൊട്ടുഴിയും വെണ്ണിലവിൽ പ്രിയമോടെ നാം ഒന്നായ് ചേർന്നുറങ്ങുമ്പോൾ മാറിൽ താരാട്ടായൊരീണമോ എന്നിൽ മൂടും പൂമ്പുതപ്പായ് നെഞ്ചിൻ താഴ്വാരങ്ങളാകെയും നീയാം പൂ ചൂടുന്നി നേരം