ചിത്തിരമുത്തു വിളക്കുതിരികൊളുത്തും മണിമിഴിയഴകിൽ കിഴക്കിലുദിച്ചൊരു ചിത്രം വരഞ്ഞുതരും രവികിരണങ്ങളിൽ നദിയോരം വർണ്ണശലഭങ്ങൾ ചിറകാട്ടും ശ്രുതിമധുരങ്ങൾ കണ്ണിലേ കാവലായ് എന്നിലേ പാതിയായ് എന്നുമെൻ യാത്രയിൽ കൂടെ വരുമോ
ലാത്തിരി പൂത്തിരി രാത്രിയിൽ തെളിയുമൊരിളമനസ്സുകളിൽ നവരാത്രിയൊരുക്കണ ഒരുത്സവലഹരികൾ തരും സ്വരമഴയിൽ നനയാതെ മനം നനഞ്ഞുവോ അറിയാതെ സ്വയം അറിഞ്ഞുവോ സൂര്യനും ചന്ദ്രനും സാക്ഷിയായ് നിൽക്കവേ സ്വർഗ്ഗമീ മണ്ണിലേക്കിറങ്ങും ഇവിടെ