വിരൽത്തുമ്പു നീട്ടി കൗമാരം വിഷാദാർദ്രമായി മൗനങ്ങൾ..(2) തലോടാൻ മറന്നു കാറ്റിൻ കൈകൾ സാന്ത്വനം നൽകാൻ നിഴൽ മാത്രം ഓ...നിൻ നിഴൽ മാത്രം... പുലരി വരുമ്പോൾ.... പുലരി വരുമ്പോൾ തഴുകിയുണർത്താൻ മെല്ലെ നിന്നെ തഴുകിയുണർത്താൻ സൂര്യനായ് താതൻ ഇനി വരില്ലല്ലോ വാത്സല്യതേൻകണങ്ങൾ... ഓ...പകർന്നുതരാനായ് അമ്മയില്ലല്ലോ... വിരൽത്തുമ്പു നീട്ടി കൗമാരം വിഷാദാർദ്രമായി മൗനങ്ങൾ...
കരൾക്കുമ്പിൾ പോലെ... കരൾക്കുമ്പിൾ പോലെ...കരുതിയ സ്വപ്നങ്ങൾ കണ്ണീർമഴയിൽ നനഞ്ഞുപോയി അഭയമാം സന്ധ്യ മടങ്ങിപ്പോയോ മാറോടണച്ചകൈകൾ... ഓ...കരിവളപോൽ കരഞ്ഞുടഞ്ഞോ.... വിരൽത്തുമ്പു നീട്ടി കൗമാരം വിഷാദാർദ്രമായി മൗനങ്ങൾ.. തലോടാൻ മറന്നു കാറ്റിൻ കൈകൾ സാന്ത്വനം നൽകാൻ നിഴൽ മാത്രം ഓ...നിൻ നിഴൽ മാത്രം...