മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന കാർമുകിൽപ്പടലങ്ങളേ...(2) ദാഹിച്ചു നിൽക്കുന്ന വേഴാമ്പൽ പക്ഷി ഞാൻ... ഓർക്കുക വല്ലപ്പോഴും.... മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന കാർമുകിൽപ്പടലങ്ങളേ...
സൂര്യനെ മറച്ചു നീ അഹന്തയായ് നിൽക്കാതെ പൊഴിയൂ നീ എന്നിലെ ദാഹം തീർക്കൂ..(2) അമ്മയാം ആഴിയെ മറന്നു നീ നിൽക്കാതെ അകതാരിൽ സ്നേഹമായ് വിരുന്നു വരൂ...(2)
എവിടേയ്ക്കു പോകുന്നു എന്നെ തനിച്ചാക്കി നീറുന്ന മാനസം കാണുകില്ലേ...(2) ക്ഷമയോടെ നിൽക്കുന്ന എന്നെ നീ കൈവിട്ടു പോകല്ലേ ദൂരേയ്ക്കു മഴമേഘമേ...(2) മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന കാർമുകിൽപ്പടലങ്ങളേ...(2)