കഞ്ചകപ്പൂമാരനെ കാണാൻ നെഞ്ചുലഞ്ഞു നിന്നു നീ... കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര താനേ പൂ ചൊരിയും ചെമ്പകപ്പൂന്തോപ്പിനുള്ളിൽ രാവിൽ വന്നണയും പനിമതി പാലൊളി നീ... ഓ...നാളെ നിന്നറയിൽ കുളിർകാറ്റോടി വരും കൂടെ പൂങ്കുയിലിൻ ഈണം തേടി വരും മറിമാനേ...ഇളമാനേ...മണിമുത്തേ വരു പൊന്നേ തേനേ... മാണിക്യകണ്ണാളേ...റങ്കിൻ താമരപ്പൂന്തേനേ... താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ... (പുത്തനിലഞ്ഞിക്കു്...)
ഏഴുനിലപന്തലിനുള്ളിൽ കേഴമാനായ് ചെല്ലു നീ ഖൽബിലുള്ള കറുക നൽകാനായ് നിന്നരികിൽ വന്നൊരാൾ പീലിക്കാർമുടിയിൽ കസവണിമക്കനയോ ഏറും പൂതികളോ കളിചിരി ഇക്കിളിയോ.. ഓ നാളെ നിന്നരികിൽ കനവിൻ തോണി വരും ഓരോ കുമ്പിളിലും ഏറെ തേൻ നിറയും മറിമാനേ...ഇളമാനേ...മണിമുത്തേ വരു പൊന്നേ തേനേ... മാണിക്യകണ്ണാളേ...റങ്കിൻ താമരപ്പൂന്തേനേ... താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ... (പുത്തനിലഞ്ഞിക്കു്...)