ഒരു കുറി കണ്ടു നാം പിരിയുന്ന നേരം നിൻ മിഴികളിലെൻ മനം മറന്നു വച്ചു. തിരികെ വന്നെടുക്കുവാൻ നോക്കിയപ്പോൾ നീയോ ഇമയുടെ വാതിലും പൂട്ടി വച്ചു നിൻ്റെ പടിയരികിൽ ഞാനോ കാത്തു നിന്നു
ഇരുളൊന്നു വെളുത്തില്ലേ ഇമ ചിമ്മി തുറന്നില്ലേ ഇനിയെന്തേ താമസം പളുങ്കു പെണ്ണേ മനസിൻ്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ മറന്നവയൊക്കെ ഞാൻ ഓർത്തെടുക്കും നിന്മുഖമല്ലാതെ മറ്റുള്ളതെല്ലാമെന്നിൽ വെള്ളത്തിൽ വരച്ച വരപോൽ മാഞ്ഞു പോയി
പലവട്ടം തിരഞ്ഞില്ലേ ഇമവെട്ടി കുടഞ്ഞില്ലേ എവിടെൻ്റെ മാനസം പറയൂ പെണ്ണേ മിഴിക്കായലോളത്തിൽ മഷിക്കട്ട പോലയ്യോ തിരിച്ചിങ്ങു കിട്ടാതെ വീണലിഞ്ഞോ? എന്തിനി ചെയ്യാനോ നീയെന്ന ചിന്തയ്ക്കുള്ളിൽ ജീവിതം മുഴുവനും ഞാനിരിക്കാം.