തേൻ ഒരിത്തിരി പാൽ ഒരിത്തിരി നീലമുന്തിരിനീരിൽ ചേരുമപ്പടി ചേർത്ത ചക്കരച്ചാറിനൊത്തവനാരു് അവൻ...നിറഞ്ഞു നിന്ന തേക്കടിത്തടാകമോ.... പകൽ...തനിച്ചു മിന്നി മിന്നി നിന്ന താരമോ... ഇതാണു് കാവ്യനായകൻ..... തോപ്പിൽ ജോപ്പൻ.....യാ...തോപ്പിൽ ജോപ്പൻ തോപ്പിൽ ജോപ്പൻ..... തേൻ ഒരിത്തിരി പാൽ ഒരിത്തിരി നീലമുന്തിരിനീരിൽ ചേരുമപ്പടി ചേർത്ത ചക്കരച്ചാറിനൊത്തവനാരു്....
പൂം തേനിൽ തൊട്ടു തൊട്ടു്....ഇണക്കുണുക്കുമിട്ടു് പിറന്ന നാടു് സുന്ദരി.... പീരുമേട്ടുകാരീ....പരന്നപാട്ടുകാരീ... അവന്റെ പേരു് ചൊല്ലെടീ... ചുരങ്ങളിൽ...താനേ മിന്നും തങ്കക്കിണ്ണം മരങ്ങളിൽ...സ്വർണ്ണം വാരിത്തൂകും നേരം കിഴക്കുപൂക്കുമാ കരിമ്പു തോട്ടവും കൊതിച്ചു നിന്ന കാമുകൻ.... തേൻ ഒരിത്തിരി പാൽ ഒരിത്തിരി നീലമുന്തിരിനീരിൽ ചേരുമപ്പടി ചേർത്ത ചക്കരച്ചാറിനൊത്തവനാരു്....
കാത്തുവെച്ച കണ്ണു്...കരൾ കടിച്ച പെണ്ണു് കളഞ്ഞുപോയതേതിലേ..... നാടറിഞ്ഞ നോവു്....നനഞ്ഞുനിന്ന പൂവു് നിറഞ്ഞ കണ്ണിതാരുടെ.... കുടങ്ങളിൽ...തെങ്ങിൻ കണ്ണീർ ഇറ്റും തീരം കയങ്ങളിൽ...വിങ്ങും വേനൽ ചായും നേരം കൊഴിഞ്ഞു വീഴുമാ...കരിമ്പുപൂക്കളും മറന്ന പ്രേമഗായകൻ......
തേൻ ഒരിത്തിരി പാൽ ഒരിത്തിരി നീലമുന്തിരിനീരിൽ ചേരുമപ്പടി ചേർത്ത ചക്കരച്ചാറിനൊത്തവനാരു് അവൻ...നിറഞ്ഞു നിന്ന തേക്കടിത്തടാകമോ.... പകൽ...തനിച്ചു മിന്നി മിന്നി നിന്ന താരമോ... ഇതാണു് കാവ്യനായകൻ..... തോപ്പിൽ ജോപ്പൻ....തോപ്പിൽ ജോപ്പൻ അഹാ... തോപ്പിൽ ജോപ്പൻ.....