പ്രളയക്കാറ്റിൽ പൊട്ടിത്തകരും പ്രപഞ്ചദാഹങ്ങൾ പഞ്ചഭൂതപഞ്ജരത്തിൽ പിടയും മോഹങ്ങൾ! ആദിയുഗത്തിൻ നാഭീനളിനദലങ്ങൾ വിടർന്നൊരു കാലം, അവയിലലൗകികസുന്ദര സർഗ്ഗപ്രതിഭയുണർന്നൊരു കാലം
അണ്ഡകടാഹഭ്രമണപഥങ്ങളിലമൃതു തളിക്കുമുഷസ്സിൽ അങ്ങും ഞാനും പ്രകൃതിയുമൊന്നിച്ചന്നു കൊളുത്തിയ നാളം അണുപരമാണുപരമ്പരകളിലെ പ്രണയജ്വാലാനാളം ആ നിമിഷം മുതൽ ഊതിയണയ്ക്കാൻ അണയുകയല്ലോ മൃത്യു!
നഗ്നപദങ്ങളിൽ നഖമുന നീട്ടി, നെറ്റിക്കണ്ണു വിടർത്തി കറുത്ത ചിറകും വീശി വരുന്നു കാലാതീതൻ മൃത്യു! അഭയം നൽകും തേജോരൂപനെ അപാരതേ നീ കണ്ടോ? അരയാലിലയിൽ, കാരണജലധിത്തിരമാലയിലവനുണ്ടോ? ഞാനൊരചുംബിത പുഷ്പദളത്തിലെ മൗനരാഗം പോലെ.