കത്തുന്ന വേനലിലൂടെ കനിവിന്നായ് കരഞ്ഞുകൊണ്ട് കനൽവഴികൾ താണ്ടി നടന്നു പോയൊരു കാലം... ചുടു കണ്ണീർക്കാലം.... അതു കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം മനുജനെ മനുജൻ തിന്നും മനസ്സില്ലാക്കാലം... (കത്തുന്ന വേനലിലൂടെ....)
ആ...ആ...ആ... കണ്ണീരിൻ പെരുമഴ കൊണ്ടു് ചെഞ്ചോരച്ചാലുകൾ കൊണ്ടു് ഈ മണ്ണിനെ കുഴച്ചു നാമൊരു പുതുലോകം തീർത്തു.... അവിടെ നന്മതൻ പൂക്കളാലൊരു പൂക്കാലം തീർത്തു പൂക്കാലം തീർത്തൂ....ചെമ്പൂക്കാലം തീർത്തു.....
മതങ്ങൾക്കതീതമായി ജാതികൾക്കതീതമായി മനുഷ്യരായ് നിന്നുകൊണ്ടീ മണ്ണിനെക്കാക്കാം... അപ്പോൾ കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും... ചുവന്ന സൂര്യനുദിക്കും....ചുവന്ന സൂര്യനുദിക്കും.... (കത്തുന്ന വേനലിലൂടെ....)